• Samvada
  • Videos
  • Categories
  • Events
  • About Us
  • Contact Us
Wednesday, February 1, 2023
Vishwa Samvada Kendra
No Result
View All Result
  • Login
  • Samvada

    ಪ್ರಬೋದಿನೀ ಗುರುಕುಲಕ್ಕೆ NIOS ಅಧಿಕಾರಿಗಳ ಭೇಟಿ

    ಮಾರ್ಚ್ ೧೧ರಿಂದ ೧೩ರವರೆಗೆ ಗುಜರಾತಿನಲ್ಲಿ ಅಖಿಲ ಭಾರತ ಪ್ರತಿನಿಧಿ ಸಭಾ

    Evacuation of Indians stranded in Ukraine by Government of India

    Ukraine Russia Crisis : India abstained from UNSC resolution

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • Videos
  • Categories
  • Events
  • About Us
  • Contact Us
  • Samvada

    ಪ್ರಬೋದಿನೀ ಗುರುಕುಲಕ್ಕೆ NIOS ಅಧಿಕಾರಿಗಳ ಭೇಟಿ

    ಮಾರ್ಚ್ ೧೧ರಿಂದ ೧೩ರವರೆಗೆ ಗುಜರಾತಿನಲ್ಲಿ ಅಖಿಲ ಭಾರತ ಪ್ರತಿನಿಧಿ ಸಭಾ

    Evacuation of Indians stranded in Ukraine by Government of India

    Ukraine Russia Crisis : India abstained from UNSC resolution

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • Videos
  • Categories
  • Events
  • About Us
  • Contact Us
No Result
View All Result
Samvada
Home Others

RSS Kerala unit to promote Organic Farming, passes resolution for ‘Swacch Kerala-Haritha Kerala & Sundar Kerala’

Vishwa Samvada Kendra by Vishwa Samvada Kendra
July 5, 2016
in Others
235
0
RSS Kerala unit to promote Organic Farming, passes resolution for ‘Swacch Kerala-Haritha Kerala & Sundar Kerala’
491
SHARES
1.4k
VIEWS
Share on FacebookShare on Twitter

​Kozhikode July 5: Rashtriya Swayamsevak Sangh (RSS) Kerala unit has decided to promote organic farming in the State.

A resolution adopted at the two-day State conference of the RSS held at Kozhikode last weekend, said that the organisation planned to rope in students, youths and different communities with the slogan, ‘Swacch Kerala-Haritha Kerala-Sundara Kerala’.

The resolution said Kerala depended heavily on other States for vegetables and fruits. It had almost become a consumerist State. The new generation did not want to take up agrarian work. Pesticides and insecticides were being used in agricultural activities. Both the soil and waterbodies had been contaminated. “The time has come for people to return to organic farming practices,” it added.

The resolution said lessons on nature conservation and environment awareness should be included in school syllabus. Students should be taught about Vrikshayurveda, Nakshatravanam and Nakshatravriksham. Laws on conservation of paddy and watershed management should be strictly implemented, it added.

The RSS conclave also decided to embark on an expansion drive with some restructuring at the State level. Its existing revenue districts would be converted into 37 Sangh districts. The eight zones would be increased to 11, the leaders said.

RSS Kerala Pranth Karyavah  P. Gopalankutty said the organisation had been able to increase its influence among the marginalised and oppressed sections of society.

RSS Pracharak M Ganeshan to take new responsibility in Kerala BJP. Earlier he was serving as Pranth Prachar Pramukh of Kerala.

ഹരിതകേരളം- സുന്ദര കേരളം സൃഷ്ടിക്കാന്‍ അണിചേരണം :ആര്‍എസ്എസ്

കോഴിക്കോട്: ജൈവ കൃഷി, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഗോ പരിപാലനം, ജൈവ വൈവിദ്ധ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ കേരള സമൂഹം ഒറ്റക്കെട്ടായി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വാര്‍ഷിക ബൈഠക്കില്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഈ മേഖലകളില്‍ മാതൃകാ പരമായ പ്രവര്‍ത്തനം നടത്താന്‍ സ്വയം സേവകര്‍ നേതൃപരമായ പങ്ക് വഹിക്കണം. ഭക്ഷ്യ കാര്യത്തില്‍ സ്വയംപര്യാപ്തമായ കേരളം ഉപഭോക്തൃ സംസ്ഥാനമായി മാറി. കാടിനെ ദേവതയായി കണ്ട വനവാസികള്‍ കുടിയിറക്കപ്പെട്ടു. പുതു തലമുറ കൃഷിയില്‍ നിന്ന് പിന്മാറി. മണ്ണ് രാസവളങ്ങളും കീടനാശിനികളും പ്രയോഗിച്ച് മലീമസമായി. ശരീരം രോഗാതുരമായി. ആയിരക്കണക്കിന് സൂക്ഷ്മ ജീവികളുടെ വംശനാശം സംഭവിച്ചു. ഭൂമാഫിയകള്‍ കുന്നുകള്‍ നശിപ്പിച്ച് പരിസ്ഥിതിയുടെ താളം തെറ്റിച്ചു.

ഈ ദു:സ്ഥിതിയില്‍ നിന്ന് കരകേറാന്‍ കുന്നും കാവും മണ്ണും വെള്ളവും സംരക്ഷിച്ചുകൊണ്ടുള്ള പുതിയ മുന്നേറ്റമുണ്ടാവണം. നക്ഷത്ര വനങ്ങള്‍, നക്ഷത്ര വൃക്ഷ പരിപാലനം, അടുക്കളത്തോട്ടം, എന്നിവ വ്യാപകമാക്കണം. വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ധൂര്‍ത്തും ഒഴിവാക്കണം. പ്ലാസ്റ്റിക് മുക്ത ഗ്രാമം, പഞ്ചായത്ത് , വീട് എന്നിവ ലക്ഷ്യമാക്കണം.
വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സ്‌നേഹവും പാരിസ്ഥിതിക അവബോധവും വളര്‍ത്തണം. പരിസ്ഥിതി സംരക്ഷണം പാഠ്യ പദ്ധതിയുടെ ഭാഗമാകണം. ഭൂമി തരം മാറ്റുന്നതിനെതിരായ നിയങ്ങള്‍, വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ എന്നിവ അപാകതകള്‍ നീക്കി കര്‍ശനമായി നടപ്പാക്കണം. വീടിന് ഒരു ഗോവ്. നാടിന് ഒരു കാവ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങണം. ഹരിതകേരളം, സുന്ദരകേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി സമൂഹം മൂന്നേറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 1000 ഗ്രാമങ്ങളില്‍ കൂടി സംഘ പ്രവര്‍ത്തനം വ്യാപിപ്പിക്കും :പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

കോഴിക്കോട്: കേരളത്തിലെ ആയിരം ഗ്രാമങ്ങളില്‍ കൂടി അടുത്ത വര്‍ഷത്തോടെ സംഘപ്രവര്‍ത്തനം എത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായി ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ആര്‍എസ്എസ് പ്രാന്തീയ വാര്‍ഷിക ബൈഠക്കിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സംഘത്തിന്റെ നിത്യ പ്രവര്‍ത്തനം 4600 പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. പ്രതിവാര പ്രവര്‍ത്തനങ്ങളടക്കം 5063 സ്ഥലങ്ങളിലാണ് നിലവില്‍ സംഘപ്രവര്‍ത്തനം നടക്കുന്നത്.

ആയിരം ഗ്രാമങ്ങളില്‍ കൂടി അടുത്ത വര്‍ഷം സംഘ പ്രവര്‍ത്തനം എത്തിക്കും. സംഘ പ്രവര്‍ത്തനം കടന്നുചെല്ലാത്ത പ്രദേശങ്ങളില്‍ സംഘാനുകൂല സാഹചര്യമാണ് ഇന്നുള്ളത്. പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ 14 റവന്യൂ ജില്ലകളെ 37 സംഘജില്ലകളായും 11 വിഭാഗുകളായും പുനര്‍ ക്രമീകരിച്ചത് അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് ഭാരതത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെട്ടതാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഏകീകൃത സിവില്‍ നിയമം നടപ്പാക്കേണ്ടതാണ്. അതില്‍ ആശങ്കപ്പെടുന്ന സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. ഇതിനെക്കുറിച്ച് അഭിപ്രായ സമന്വയം രൂപപ്പെടണം. അദ്ദേഹം പറഞ്ഞു. സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഴുവന്‍ സമയ പ്രവര്‍ത്തകരായ പ്രചാരകന്മാര്‍ സംഘ ആശയമുള്ള വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതീയ മസ്ദൂര്‍സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രചാരകനാണ് ഇന്ന് സംഘത്തിന്റെ പ്രാന്ത പ്രചാരകായി പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിയോഗങ്ങള്‍ സംഘ പ്രവര്‍ത്തനത്തില്‍ സാധാരണമാണ്.

ബിജെപിയിലേക്ക് പുതുതായി പ്രചാരകനെ നിയോഗിച്ചത് ഇതേ കീഴ് വഴക്കത്തിന്റെ അടിസ്ഥാനത്തിലാണെന്നും മറ്റുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. സംഘ സ്വയം സേവകര്‍ രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കു ചേരുന്നു. തെരഞ്ഞെടുപ്പ്, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം മാത്രമല്ല പൗരസമൂഹത്തിനും അതില്‍ ഉത്തരവാദിത്തമുണ്ട്. സംഘം തെരഞ്ഞെടുപ്പുകളെ സമീപിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘത്തിന്റെ ജില്ലാഉപരി കാര്യകര്‍ത്താക്കളും വിവിധക്ഷേത്രങ്ങളുടെ പ്രാന്തീയ തല സംഘടനാ കാര്യദര്‍ശിമാരും അടക്കം 585 പേര്‍ ദ്വിദിന വാര്‍ഷിക ബൈഠക്കില്‍ പങ്കെടുത്തു.

ഹരിതകേരളം സുന്ദരകേരളം എന്ന ലക്ഷ്യപൂര്‍ത്തിക്കായി പരിസ്ഥിതി-കാര്‍ഷിക-ജലസംഭരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും, പൗരാവകാശവും ജനാധിപത്യവും നിഷേധിക്കുന്ന സിപിഎം സെല്‍ ഭരണത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നുമുള്ള രണ്ടു പ്രമേയങ്ങള്‍ വാര്‍ഷിക ബൈഠക്കില്‍ അംഗീകരിച്ചു. പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്‍, ക്ഷേത്രീയ കാര്യവാഹ് എസ്. രാജേന്ദ്രന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, അഖില ഭാരതീയ ധര്‍മജാഗരണ്‍ പ്രമുഖ് എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണുമാലയന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

സിപിഎം സെല്‍ ഭരണത്തിനെതിരെ സമൂഹമന:സാക്ഷി ഉണരണം- ആര്‍എസ്എസ്

കോഴിക്കോട്:പൗരാവകാശവും ജനാധിപത്യവും നിഷേധിക്കുന്ന സി.പി.എം സെല്‍ഭരണത്തിനെതിരെ സമൂഹമന: സാക്ഷി ഉണരണമെന്ന് കോഴിക്കോട് ചേര്‍ന്ന രാഷ്ട്രീയസ്വയം സേവക സംഘം പ്രാന്തീയ വാര്‍ഷികബൈഠക്ക് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിയമസഭാതെരെഞ്ഞെടുപ്പിന് ശേഷം സി.പി.എം സംസ്ഥാന വ്യാപകമായി അഴിച്ചു വിട്ട അക്രമ പരമ്പര കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളേയും സമാധാനകാംക്ഷികളേയും ആശങ്കാകുലരാക്കുന്നതാണ്. കേരളത്തിന്റെ സൈ്വരജീവിതം തകര്‍ക്കുന്ന ഏകപക്ഷീയവും മനുഷ്യത്വ രഹിതവുമായ മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ പ്രമേയം ശക്തിയായി അപലപിച്ചു.

സ്വയംസേവകരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും വ്യാപകമായി ആക്രമിക്കപ്പെട്ടു. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞയനിയിലെ പ്രമോദ് എന്ന സ്വയംസേവകന്‍ അതിദാരുണമായി കൊല്ലപ്പെട്ടു. 80 വയസായ നാദാപുരം ഇയ്യങ്കോട്ടെ കര്‍ഷകത്തൊഴിലാളിയായ പാറു അമ്മയും കണ്ണൂര്‍ കാക്കയങ്ങാട് രാഹുല്‍ – രശ്മി ദമ്പതികളുടെ മകനായ എട്ടുവയസ്സുകാരന്‍ കാര്‍ത്തികും അടക്കം നൂറുകണക്കിന് പേര്‍ സി.പി.എം. അക്രമത്തിന് ഇരകളായി. നിരവധി വീടുകളും സ്ഥാപനങ്ങളും തകര്‍ത്തു.

മനുഷ്യത്വ രഹിതവും മൃഗീയവുമായ അക്രമങ്ങള്‍ എല്ലാ പരിധികളെയും ലംഘിച്ചു. കിണറുകളില്‍ മാലിന്യവും മുടിയും നിക്ഷേപിച്ച് എക്കാലത്തേക്കുമായി കുടിവെള്ളം മുട്ടിക്കുന്ന അതിനീചമായ പ്രവൃത്തികള്‍ക്കും മാര്‍ക്‌സിസ്റ്റുകള്‍ തയ്യാറായി. ബലമായി തടഞ്ഞു വെച്ച് സംഘടനാ പ്രവര്‍ത്തനം നടത്തില്ലെന്ന് സി.പി.എം തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലിന്റെ നേതൃത്വത്തില്‍ എഴുതി വാങ്ങിച്ചു. കേരളത്തിലെ കലാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ അക്രമങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നു. സി.പി.എമ്മിന്റെ ആഹ്ലാദം കേരളത്തിന്റെ ദുരന്തമായി മാറി.മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് സൈ്വരമായി ജീവിക്കാനാകില്ലെന്ന സ്ഥിതിയാണുള്ളത്. മുഖ്യമന്ത്രിയുടെ ബന്ധുക്കളടക്കം കമ്മ്യൂണിസ്റ്റ്കാരല്ലാത്തതിനാല്‍ സി.പി.എം. അക്രമത്തിന് ഇരയായി.അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടത്.

നിയമനിര്‍വ്വഹണ വ്യവസ്ഥ പാര്‍ട്ടി നുകത്തിനടിമപ്പെട്ട ദുരന്തസാഹചര്യമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. പോലീസിനെ നിഷ്‌ക്രിയമാക്കി നിയമപരിപാലന സംവിധാനത്തെ മരവിപ്പിച്ചത് ഭരണഘടനാ സംവിധാനത്തോടുള്ള സി.പി.എം. സമീപനമാണ് വ്യക്തമാക്കുന്നത്.

ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ ഉണ്ടായ മുന്നേറ്റം സി.പി.എമ്മി നെ കൂടുതല്‍ അസഹിഷ്ണുതയുള്ളവരാക്കി മാറ്റിയിരിക്കുന്നു. തങ്ങള്‍ അടിമകളാക്കി വെച്ചിരുന്ന ദളിത് – പിന്നാക്ക സമുദായങ്ങളില്‍ നിന്നും വലിയൊരു വിഭാഗം ഇന്ന് ദേശീയപ്രസ്ഥാനങ്ങളില്‍ അണിചേര്‍ന്നിരിക്കുന്നു. ഈ ഒഴുക്ക് തടയാനാണ് വ്യാപകമായി ദളിത്- പിന്നാക്ക സമുദായത്തെ സി.പി.എം. വേട്ടയാടുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിലാണ്, ദളിത് യുവതികള്‍ സി.പി.എം. വേട്ടക്കിരയായത്. വയനാട് കണിയാമ്പറ്റയില്‍ വനവാസിയുവാക്കള്‍ സി.പി.എം. അക്രമത്തിന് ഇരയായി. സംസ്ഥാനത്തുടനീളം പാര്‍ട്ടി തമ്പ്രാക്കന്‍മാരുടെ ചൊല്‍പടിക്ക് വഴങ്ങാത്ത ഈ വിഭാഗത്തിനു നേരെ വ്യാപക അക്രമം നടന്നുകൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 143 സ്വയംസേവകര്‍ അക്രമിക്കപ്പെട്ടു. വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന അക്രമങ്ങളില്‍ 70 വീടുകള്‍ തകര്‍ക്കപ്പെട്ടു. ഏതാണ്ട് 3 കോടി 13 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ജീവനോപാധികളായ ഓട്ടോറിക്ഷകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. 

കേരളത്തിലെ ഒരു വിഭാഗം ബുദ്ധിജീവികളും സാംസ്‌കാരികനായകന്മാരും മാധ്യമങ്ങളും മൗനം ദീക്ഷിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടിഗ്രാമങ്ങളില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളെ കുറിച്ച് പക്ഷപാതരഹിതമായി ജനങ്ങളെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ തയ്യാറാകണം .എല്ലാവിധ പ്രകോപനങ്ങളെയും ഭീഷണികളെയും അതിജീവിക്കാനും ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ അക്രമത്തെ പ്രതിരോധിക്കാനും പൊതുസമൂഹം തയ്യാറാവണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

സംഘടനാപ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികളുമായി ആര്‍എസ്എസ് വാര്‍ഷിക സമ്മേളനം

കോഴിക്കോട്: സംസ്ഥാനത്തെ സമസ്തമേഖലകളിലും സംഘടനാപ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികളുമായി ആര്‍എസ്എസ് സംസ്ഥാന വാര്‍ഷിക ബൈഠക്കിന് കോഴിക്കോട്ട് തുടക്കമായി. കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് ഏറെ അനുകൂലമാണെന്ന് യോഗം വിലയിരുത്തി. അവഗണിത അവശ വിഭാഗങ്ങള്‍ ആര്‍എസ്എസിലും അനുബന്ധ സംഘടനകളിലുമാണ് വിശ്വാസമര്‍പ്പിക്കുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലും കമ്യൂണിസ്റ്റ് ഗ്രാമങ്ങള്‍ എന്നറിയപ്പെട്ട സ്ഥലങ്ങളിലും ആര്‍എസ്എസ്സിന് സ്വാധീനം വര്‍ധിച്ചിരിക്കുന്നു. യോഗയേയും മറ്റും പുച്ഛിച്ചിരുന്നവര്‍ ഇന്ന് അതിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്നതും യോഗാദിനം സംഘടിപ്പിക്കുന്നതും കാലത്തിന്റെ ചുവരെഴുത്ത് വ്യക്തമാക്കുന്നതാണെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ സംഘടനാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന് പ്രവര്‍ത്തനമേഖലകള്‍ പുന:സംഘടിപ്പിച്ചു. കൂടുതല്‍ ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് നിലവിലുള്ള റവന്യൂജില്ലകളെ 37 സംഘജില്ലകളായി പുനര്‍ ക്രമീകരിച്ചു. നിലവിലുള്ള 8 വിഭാഗുകള്‍ (സോണുകള്‍) 11 വിഭാഗുകളായി വര്‍ദ്ധിപ്പിച്ചു.

READ ALSO

ಒಂದು ಪಠ್ಯ – ಹಲವು ಪಾಠ

भारतस्य प्रतिष्ठे द्वे संस्कृतं संस्कृतिश्च

കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച വാര്‍ഷിക ബൈഠക്കിന് ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാരക് പ്രമുഖ് അദൈ്വത് ചരണ്‍ദത്ത് ഭദ്രദീപം തെളിയിച്ചു. പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്‍, ക്ഷേത്രീയ കാര്യവാഹ് എസ്. രാജേന്ദ്രന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, അഖില ഭാരതീയ ധര്‍മജാഗരണ്‍ പ്രമുഖ് എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണുമാലയന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

സംഘപരിവാര്‍ സംഘടനകളുടെ സംസ്ഥാന സംഘടനാ സെക്രട്ടറിമാര്‍, ആര്‍എസ്എസ് ജില്ലാ ഉപരി കാര്യകര്‍ത്താക്കള്‍ എന്നിവരാണ് ദ്വിദിന ബൈഠക്കില്‍ പങ്കെടുക്കുന്നത്.

(With few inputs from THE HINDU and VSK Kerala)

  • email
  • facebook
  • twitter
  • google+
  • WhatsApp

Related Posts

Articles

ಒಂದು ಪಠ್ಯ – ಹಲವು ಪಾಠ

May 27, 2022
Blog

भारतस्य प्रतिष्ठे द्वे संस्कृतं संस्कृतिश्च

May 16, 2022
Others

ಸ್ವನಾಮ ಧನ್ಯ ಶ್ರೀ ಗೋಪಾಲ ಕೃಷ್ಣ ಗೋಖಲೆ

May 9, 2022
News Digest

ದೇಶದ ಮೊದಲ ಸೆಮಿಕಂಡಕ್ಟರ್ ಘಟಕ ರಾಜದಲ್ಲಿ ಸಾಪನೆಗೆ ಬೃಹತ್ ಒಪ್ಪಂದ

May 2, 2022
News Digest

ಸ್ವಾಮಿ ವಿವೇಕಾನಂದರ ಯೋಗಿ ಅರವಿಂದರ ಕನಸುಗಳನ್ನು ಸಾಕಾರಗೊಳಿಸುವುದು ನಮ್ಮ ಸಂಕಲ್ಪ – ಡಾ.ಮೋಹನ್ ಭಾಗವತ್

April 15, 2022
Blog

ಬ್ರಿಟೀಷರ ಕ್ರೌರ್ಯದ ಪರಮಾವಧಿ – ಜಲಿಯನ್‌ವಾಲಾಭಾಗ್ ಹತ್ಯಾಕಾಂಡ

April 13, 2022
Next Post
ಮಂಗಳೂರು: ಸಾಮರಸ್ಯಕ್ಕೆ ತೊಡಕಾಗಿರುವ ರಾಜಕೀಯ-ಜಾತೀಯ-ಸ್ವಾರ್ಥ ಪ್ರೇರಿತ ಸಂಗತಿಗಳನ್ನು ನಿವಾರಿಸಲು ‘ಧರ್ಮಸಂಸತ್’ ನಿರ್ಣಯ

ಮಂಗಳೂರು: ಸಾಮರಸ್ಯಕ್ಕೆ ತೊಡಕಾಗಿರುವ ರಾಜಕೀಯ-ಜಾತೀಯ-ಸ್ವಾರ್ಥ ಪ್ರೇರಿತ ಸಂಗತಿಗಳನ್ನು ನಿವಾರಿಸಲು 'ಧರ್ಮಸಂಸತ್' ನಿರ್ಣಯ

Leave a Reply

Your email address will not be published. Required fields are marked *

POPULAR NEWS

ಸಾಮಾಜಿಕ ಕ್ರಾಂತಿಯ ಹರಿಕಾರ ರಾಜಾ ರಾಮ್ ಮೋಹನ್ ರಾಯ್

May 22, 2022

ಒಂದು ಪಠ್ಯ – ಹಲವು ಪಾಠ

May 27, 2022
Profile of V Bhagaiah, the new Sah-Sarakaryavah of RSS

Profile of V Bhagaiah, the new Sah-Sarakaryavah of RSS

March 16, 2015
ಕವಿ ಶ್ರೇಷ್ಠ ಎಂ. ಗೋಪಾಲಕೃಷ್ಣ ಅಡಿಗರ ‘ವಿಜಯನಗರದ ನೆನಪು’ ಕವನದ ಕುರಿತು…

ಕವಿ ಗೋಪಾಲಕೃಷ್ಣ ಅಡಿಗರ ಬದುಕು ಮತ್ತು ಬರಹ : ವಿಶೇಷ ದಿನಕ್ಕೆ ವಿಶೇಷ ಲೇಖನ

February 18, 2021

ಟೀ ಮಾರಿದ್ದ ನ್ಯಾಯಾಲಯದಲ್ಲೇ ವಕೀಲೆಯಾದ ಛಲಗಾತಿ!

March 8, 2022

EDITOR'S PICK

Know What is RSS: Dr Manmohan Vaidya’s interaction with students on ‘RSS – Ek Parichay’

Know What is RSS: Dr Manmohan Vaidya’s interaction with students on ‘RSS – Ek Parichay’

July 9, 2014
ಮತ್ತೊಬ್ಬರ ಬದುಕಿಗಾಗಿ ಬದುಕುವುದೇ ನಿಜವಾದ ಬದುಕು: ಶಂಕರಾನಂದ

ಮತ್ತೊಬ್ಬರ ಬದುಕಿಗಾಗಿ ಬದುಕುವುದೇ ನಿಜವಾದ ಬದುಕು: ಶಂಕರಾನಂದ

October 6, 2013
Datta Jayanti on Dec 6, Bajarangadal launches ‘Datta Mala Abhiyan’ ಡಿಸೆಂಬರ್ 6ರ ದತ್ತ ಜಯಂತಿಯ ಅಂಗವಾಗಿ ದತ್ತಮಾಲಾಧರಣೆ

Datta Jayanti on Dec 6, Bajarangadal launches ‘Datta Mala Abhiyan’ ಡಿಸೆಂಬರ್ 6ರ ದತ್ತ ಜಯಂತಿಯ ಅಂಗವಾಗಿ ದತ್ತಮಾಲಾಧರಣೆ

November 27, 2014
Massive statewide protest by ABVP condemning murder of Nandita Poojary of Thirthahalli

Massive statewide protest by ABVP condemning murder of Nandita Poojary of Thirthahalli

November 3, 2014

Samvada ಸಂವಾದ :

Samvada is a media center where we discuss various topics like Health, Politics, Education, Science, History, Current affairs and so on.

Categories

Recent Posts

  • ಬೆಂಗಳೂರು‌ ಮಳೆ‌ ಅವಾಂತರ – ಕ್ಷಣಿಕ ಪರಿಹಾರಕ್ಕಿಂತ ಶಾಶ್ವತ ಪರಿಹಾರ ದೊರೆಯಲಿ!
  • RSS Sarkaryawah Shri Dattareya Hosabale hoisted the National Flag at Chennai
  • ಸ್ವಾತಂತ್ರ್ಯೋತ್ಸವದ ಅಮೃತ ಮಹೋತ್ಸವ – ಸಾಮರಸ್ಯದ ಸಮಾಜದಿಂದ ಮಾತ್ರವೇ ದೇಶ ಬಲಿಷ್ಠವಾಗಲು ಸಾಧ್ಯ! – ದತ್ತಾತ್ರೇಯ ಹೊಸಬಾಳೆ
  • ಬಿಸ್ಮಿಲ್, ರಿಝಾಲ್ ಮತ್ತು ಬೇಂದ್ರೆ
  • About Us
  • Contact Us
  • Editorial Team
  • Errors/Corrections
  • ETHICS POLICY
  • Events
  • Fact-checking Policy
  • Home
  • Live
  • Ownership & Funding
  • Pungava Archives
  • Subscribe
  • Videos
  • Videos – test

© samvada.org - Developed By eazycoders.com

No Result
View All Result
  • Samvada
  • Videos
  • Categories
  • Events
  • About Us
  • Contact Us

© samvada.org - Developed By eazycoders.com

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In